Tuesday, June 5, 2007

റെയില്‍‌വേ മന്ത്രിക്കൊരു പരാതി

ബഹുമാനപ്പെട്ട റയില്‌വേ വകുപ്പു മന്ത്രി ലാലുപ്രസാദ് യാദവ് മുന്പാകെ സമര്‌പ്പിക്കുന്ന അപേക്ഷ

സാര്,

താങ്കള് റയില്‌വേ വകുപ്പ് മന്ത്രിയായതിനു ശേഷം ഇന്‌ഡ്യന് റയില്‌വേ ലാഭത്തില് നിന്നും ലാഭത്തിലേക്ക് കുതിക്കുകയാണല്ലോ. താങ്കളുടെ മാനേജ്മെന്റ് വൈദഗ്ദ്യവും ആഗോളതലത്തില് അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിലെല്ലാമുപരിയായി, താങ്കള് പുതിയതായി അവതരിപ്പിച്ച, അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാ ജനക്ഷേമ പദ്ധതികളും വളരെയേറെ പൊതുജനപ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ഒരു സാധാരണ റയില്‌വേ യാത്രക്കാരന് എന്ന നിലയ്ക്ക്, താങ്കള് നല്കുന്ന സേവനങ്ങളുടെ ഉപഭോക്താവായി ഞാനും ഈ മാറ്റങ്ങളെ സ്വാഗതം ചെയ്യുകയും ഇതിനു നേതൃത്വം നല്കുന്ന താങ്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു.

റയില്‌വേയുമായുള്ള ബന്ധത്തില് ഇക്കഴിഞ്ഞ ദിവസങ്ങളില് എനിക്കുണ്ടായ ചില അനുഭവങ്ങളാണ് ചുവടേ കുറിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം കേരളത്തില് നിന്നും ബാങ്കളൂര്‌ക്ക് എറണാകുളത്തുനിന്നും ഞാന് യാത്ര ചെയ്യുകയുണ്ടായി. സാധാരണ സ്ളീപ്പര് റ്റിക്കറ്റിലായിരുന്നു ഞാന് റിസര്‌വേഷന് ചെയ്തത്. എന്നാല് ട്രെയിനില് കയറാന് വരുന്പോള്, എന്റെ റ്റിക്കറ്റ് എസിയിലേയ്ക്ക് upgrade ചെയ്ത് ലഭിക്കുകയും ഞാന് ജീവിതത്തില് ആദ്യമായി എസി കം‌പാര്‌ട്ട്മെന്റില് യാത്ര ചെയ്യുകയും ചെയ്തു. ഇപ്രകാരമൊരു സൗകര്യം ഒരുക്കിയതിന്‌ താങ്കള്‌ക്ക് നന്ദി പറയുന്നു.

എന്നാല് ഇന്ന് ഉണ്ടായ ഒരു സംഭവം എന്റെ യുക്തിയില് ഉള്‌ക്കൊള്ളാന് സാധിക്കത്തതുകൊണ്ടാണ് ഈ അപേക്ഷ എഴുതുന്നത്. നാട്ടിലേയ്ക്ക് പോകാന് റ്റിക്കറ്റ് ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഈ പരാതിക്കടിസ്ഥാനമായ സംഭവങ്ങള് ഉണ്ടായത്. എന്റെ സുഹൃത്ത് വഴിയാണ് ഞാന് ബുക്ക് ചെയ്തത്. കോട്ടയം വരെ പോകേണ്ട എനിക്കും മറ്റ് നാലു പേര്‌ക്കും എറണാകുളം വരെ മാത്രം പോകുന്ന 0637 വണ്ടിയിലായിരുന്നു റ്റിക്ക‌റ്റ് ബുക്ക് ചെയ്യേണ്ടിയിരുന്നത്. ആയതിനാല് ഞാന് മേല്‌പ്പറഞ്ഞ വണ്ടിയില് ആലുവ വരെ റിസര്‌വേഷനും കോട്ടയം വരെ 2nd Sleeper യാത്രറ്റിക്കറ്റിനുമാണ് അപേക്ഷിച്ചത്. പലതവണ ഇപ്രകാരം ഞാന് യാത്ര ചെയ്തിട്ടുമുണ്ട്. എന്നാല് ഇത്തവണ ആ അപേക്ഷ നിരസിക്കപ്പെടുകയും ആലുവ വരെ മാത്രം ഉള്ള ഒരു യാത്രാ റ്റിക്കറ്റ് നല്‌കുകയും ചെയ്തു. റെയില്‌വേ ഈ റ്റിക്കറ്റിന്മേല് 100 രൂപ റിസര്‌വേഷന് ചാര്‌ജ്ജായും 100 രൂപ സൂപ്പര്‌ഫാസ്റ്റ് യാത്രയ്ക്കായും അധികമായി ചുമത്തുകയും ചെയ്തു.

പക്ഷേ ഞങ്ങള്‌ക്ക് യാത്ര ചെയ്യേണ്ടിയിരുന്നത് കോട്ടയംവരെയായതുകൊണ്ട് ഞാന് ഈ റ്റിക്കറ്റ് cancel ചെയ്ത് പുതിയൊരു റ്റിക്കറ്റ് എടുക്കുവാന് തീരുമാനിച്ചു. അങ്ങനെ ഞാന് ഇന്ന് വീണ്ടും ചെന്ന് ഇന്നലെ എടുത്ത റ്റിക്കറ്റ് cancel ചെയ്ത് പുതിയൊരു റ്റിക്കറ്റ് (കോട്ടയം വരെയുള്ളത്) യാതൊരു പ്രയാസവും കൂടാതെ എടുക്കുകയും ചെയ്തു. എന്നാല് cancel ചെയ്ത റ്റിക്കറ്റ് നോക്കിയപ്പോള്, റിസര്‌വേഷന് ചാര്‌ജ്ജ് കൂടാതെ സൂപ്പര്‌ഫാസ്റ്റ് ചാര്‌ജ്ജും മടക്കി നല്‌കിയില്ല എന്നെനിക്ക് മനസ്സിലാക്കാന് കഴിഞ്ഞു. അതായത് റ്റിക്കറ്റ് ക്യാന്‌സല് ചെയ്തപ്പോള് എനിക്കു 200 രൂപ നഷ്ടമായി.

സര്, സൂപ്പര്‌ഫാസ്റ്റ് ചാര്‌ജ്ജ് എന്നാല് സൂപ്പര്‌ഫാസ്റ്റ് ട്രെയിനില് യാത്ര ചെയ്യുന്നതിനു അധികമായി ചുമത്തുന്ന ചാര്‌ജ്ജല്ലേ. ആ റ്റിക്കറ്റില് യാത്രചെയ്യാതിരുന്നതിനാല് അങ്ങു നല്‌കുന്ന സൂപ്പര്‌ഫാസ്റ്റ് സൗകര്യം ഉപയോഗിക്കാഞ്ഞ സ്ഥിതിക്ക് ഞാന് ആ തുക റെയില്‌വേയ്ക്ക് നല്‌കണം എന്നു പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. അതുപോലെ തന്നെ ഒരു ഓഫീസര് യാതൊരു ബുദ്ധിമുട്ടും കൂടാതെ നല്‌കുന്ന സൗകര്യം മറ്റൊരാള് നിഷേധിക്കുന്നതിനു കാരണം എന്താണ്.

ആയിരക്കണക്കിനാള്‌ക്കാര് ദിനം പ്രതി സൂപ്പര്‌ഫാസ്റ്റ് ട്രെയിനില് റ്റിക്കറ്റ് ബുക്കു ചെയ്യുകയും അവരില് നിരവധി പേര് യാത്ര ക്യാന്‌സല് ചെയ്യുകയും ചെയ്യുന്ന നമ്മുടെ രാജ്യത്ത് സാമാന്യനീതിക്ക് യോജിക്കാത്ത ഈ നടപടി എത്രയും വേഗം നിര്‌ത്തലാക്കണമെന്ന് ഞാന് അങ്ങയോട് അപേക്ഷിക്കുന്നു. ഒരുപക്ഷേ നമ്മുടെ റയില്‌വേയുടെ ലാഭം അടുത്തവര്‌ഷം കുറഞ്ഞാലും പൊതുജന നന്മയെക്കരുതി ഇക്കാര്യത്തില് ഒരു തീര്‌പ്പ് ഉണ്ടാക്കുമെന്ന് ഞാന് വിശ്വസിക്കുന്നു.

അങ്ങയിലും അങ്ങയുടെ തീരുമാനങ്ങള് നടപ്പിലാക്കാനുള്ള ശേഷിയിലും വിശ്വസിച്ചുകൊണ്ട്,

വിധേയന്

മണര്‌കാടന്

[ഇതിവിടെ എഴുതിയത് കൊണ്ട് റയില്‌വേ മന്ത്രി ഇത് വായിക്കുകയില്ലെന്ന് എനിക്ക് നന്നായറിയാം. എന്നാല് ഈ കാര്യം മലയാളത്തിലെ പ്രിയ ബ്ളോഗര്‌മാരുടെ ശ്രദ്ധയില് പെടുത്തുന്നതിനാണ് ഇതെഴുതുന്നത്. ദയവായി പ്രതികരിക്കുമല്ലോ]

No comments: